Thursday, September 4, 2008

സ്ത്രീയെന്ന ആനുകൂല്യവും വിജിലെന്‍സ് മുറകളും


സിബി മാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും ഭാഗം 2



ഡിയര്‍ ഫ്രണ്ട്സ്, ഇത് സിബിമാത്യൂസും പഞ്ചായത്ത് സെക്രട്ടറിയും പിന്നെ ഞാനും എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ആദ്യഭാഗം വായിച്ചാല്‍ പോസ്റ്റ് കൂടുതല്‍ മനസിലാവും.

(ഇനി നിയമപരമായ ഒരു മുന്നറിയിപ്പ്: ഇവിടെ പരാമര്‍ശിക്കുന്ന സംഭവം ഒരു ബ്ലോഗിലെ പോസ്റ്റിനു ചേരേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, യഥാര്‍ത്ഥസംഭവങ്ങളില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ ഇതിലുണ്ടാവാം നിയമപരമായ ഒരു നടപടികള്‍ക്കും ഈ പോസ്റ്റുകള്‍ ഒരു റെഫറന്‍സ് ആയിരിക്കുന്നതല്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.)

പഞ്ചായത്ത് സെക്രട്ടറിയുടെ റൂമില്‍ നിന്നു ഇറങ്ങിയ ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ആദ്യം കാണുന്നത്, ഹൈ സ്കൂളില്‍ എന്റൊപ്പം പഠിച്ച സിയാദിനെ ആണ്, പഞ്ചായത് ഓഫീസിനു തൊട്ടടുത്ത് താമസിക്കുന്ന അവന്‍ പുറത്ത് അവരെ കാണാനായി ഊഴം കാത്തിരിക്കുന്നു. ഏകദേശം പതിനെട്ട് വര്‍ഷത്തിനു ശേഷമാണ് ഞങ്ങള്‍ തമ്മില്‍ കണ്ടതെങ്കിലും ഒറ്റ നോട്ടത്തില്‍ ഞങ്ങള്‍ പരസ്പരം തിരിച്ചറിഞ്ഞു.
സാജന്‍ നീയെന്താ ഇവിടെ?
ഞാന്‍ ഒരുവിധത്തില്‍ കഥകളെല്ലാം അവനോട് വിശദീകരിച്ചു, അവനും പറഞ്ഞു, അതേടാ ഇവര്‍ ഈ നാടിനൊരു ശാപമാണ്, ആര്‍ക്കും അവരെ എതിര്‍ക്കാന്‍ കഴിയുകയില്ല, പലരും അവര്‍ക്കെതിരെ പരാതി കൊടുത്തതാണ്, അതില്‍ പിടിവീഴും എന്ന് അവര്‍ക്ക് തോന്നിയ പരാതിനല്‍കിയ ഒരു യുവാവിനെ അവര്‍ റൂമില്‍ സ്നേഹത്തോടെ വിളിച്ചതിനു ശേഷം സാരി വലിച്ചഴിച്ച് നെഞ്ചത്തടിച്ച് കരഞ്ഞു അവന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന് വിളിച്ച് കൂവി, അവസാനം മറ്റുള്ളവരുടെ മധ്യസ്ഥതയില്‍ അവന്‍ പരാതി പിന്‍‌വലിച്ചു, തടിയൂരി.
കിട്ടിയ സമയം കൊണ്ട് അവന്‍ അതേ പാറ്റണിലുള്ള ചില സംഭവങ്ങളുടെ കെട്ടഴിച്ചു. അതില്‍ എതിര്‍ത്ത പുരുഷന്‍‌മാരെ എല്ലാം അവര്‍ നേരിട്ടത് പീഡനശ്രമം ആരോപിച്ചാ‍ണെന്നത് ശരിക്കും കൌതുകമുണര്‍ത്തി . സ്ത്രീകളോട് ആണെങ്കില്‍ തനി ഗുണ്ടായിസവും , അവരുടെ അനിഷ്ടം സമ്പാദിച്ച ചിലരുടെ കാര്യം വലിയ കഷ്ടമാണ്, പെന്‍ഷന്റെ ഏതോ സേര്‍ടിഫികേറ്റിനു വന്ന ഒരു നിര്‍ദ്ധനയായ വൃദ്ധയുടെ കൈയില്‍ കര്‍ചീഫില്‍ സൂക്ഷിച്ചിരുന്ന എഴുപത് രൂപയില്‍ നിന്ന് വണ്ടിക്കൂലി കഴിച്ചുള്ള അറുപത്തിയഞ്ച് രൂപ അവര്‍ പിടിച്ചു വാങ്ങിച്ചിട്ടാണ് സേര്‍ടിഫികേറ്റ് കൊടുത്തത് പോലും.

സിയാദും വിദേശത്തായിരുന്നു , കുറച്ച് പൈസ ഉണ്ടാക്കി നാട്ടില്‍ വന്നു ഒരു വീട് വെയ്ക്കാന്‍ പ്ലാന്‍ വരച്ചു അതും കൊണ്ട് പഞ്ചായത് സെക്രട്ടറിയുടെ അനുവാദത്തിനു വേണ്ടി കാത്തിരിക്കുന്നു, ഇപ്പൊ നാലഞ്ച് പ്രാവശ്യം കയറിയിറങ്ങി, തലേദിവസവും വന്നിരുന്നു, അവസാനം കണ്ടപ്പോള്‍ പറഞ്ഞു വണ്ടി വിളിച്ച് സൈറ്റ് കാണിക്കാന്‍ കൊണ്ടുപോകണം, എന്നിട്ട് ബാക്കി കാര്യങ്ങള്‍ സംസാരിക്കാമെന്ന്. അവന്‍ എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത് ആയിരം രൂപയാണ്, അത്രയും ആണെങ്കില്‍ കൊടുക്കുമെന്ന് അവന്‍ പറഞ്ഞു.


പക്ഷേ മൊത്തം കഥകള്‍ കേട്ടപ്പോള്‍ തലവച്ചിരിക്കുന്നത് ഒരു വലിയ ഊരാക്കുടുക്കിലേക്കാണെന്ന് എനിക്ക് തോന്നി, എത്രയും വേഗം അയ്യായിരം മണീസ് കൊടുത്ത് റിപോര്‍ട്ട് വാങ്ങി സ്ഥലം വിടുന്നതായിരിക്കും എനിക്ക് സേഫ് എന്ന് മനസ് പറഞ്ഞു. എങ്കിലും സിയാദ് പറഞ്ഞ കഥകളും, അതില്‍ ചില മനുഷ്യരുടെ ദയനീയവസ്ഥയും കേട്ടപ്പോള്‍ ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ഒരു തോന്നലുണ്ടായി.

ഡ്രൈവിങ്ങ് സീടിലേക്ക് ഞാന്‍ കയറുമ്പോല്‍ കസിന്‍ ഒന്നുമാത്രം ചോദിച്ചു;
എത്രയാ ഡിമാന്‍ഡ്?
‘അഞ്ച് ’ അവര്‍ കാണിച്ചത് പോലെ വിരലുകള്‍ മടക്കികാണിച്ചു. എന്തായാലും എന്നെപോലെ അവന് എമൌണ്ടിന്റെ കാര്യത്തില്‍ കണ്‍ഫൂഷന്‍ ഒന്നുമുണ്ടായില്ല
എന്റെ മുഖം കണ്ടിട്ടായിരിക്കും പിന്നെ ഒന്നും ചോദിക്കാന്‍ അവനും തോന്നിയില്ല, അഞ്ചുമിനിട്ടിനു ശേഷം കസിന്റെ വീട്ടിലെത്തി, ആന്റിയുണ്ടാക്കിതന്ന ചൂടുചായയും കേക്കും എടുത്തുകൊണ്ട് അവന്റെ റൂമിലെക്ക് ഞാന്‍ പോയി, കമ്പ്യൂട്ടെര്‍ ഓണ്‍ ചെയ്തു ലോഗിന്‍ ചെയ്തു, പതിവുപോലെ മെയില്‍ തുറന്നു. പിന്നീട് ഗൂഗിള്‍. കോ . ഇന്‍ തുറന്ന് വിജിലെന്‍സ് + കേരളാ എന്ന് ടൈപ് ചെയ്തു എന്റര്‍ ചെയ്തു. അവരുടെ ഡിറെക്ടറിയില്‍ തുറന്ന് വന്ന ഒരുപിടി നമ്പറില്‍ വിജിലെന്‍സ് ഡിറെക്ടറുടെ തന്നെ നമ്പരില്‍ തന്നെ ഡയല്‍ ചെയ്തു. രണ്ടേ രണ്ട് റിങ്ങ്, അപ്പോള്‍ തന്നെ മര്യാദയുടെ സ്വരത്തില്‍ ഒരു ഹെലോയും എന്താണ് വേണ്ടതെന്ന് ഒരു അന്വേഷണവും കേട്ടു.അല്പസമയത്തിനുള്ളില്‍ ഞാന്‍ കാര്യങ്ങള്‍ ഒരുവിധം ചുരുക്കിപറഞ്ഞു. പരാതിയെങ്ങനെ കൊടുക്കാനാണ് ഉദ്ദേശമെന്ന് ആ ഓഫീസെര്‍ അന്വേഷിച്ചു. കൊല്ലം ജില്ലയില്‍ ഡിവൈഎസ്പിയ്ക്ക് വിളിച്ച് കൊടുത്തൂടെ എന്ന് സജസ്ട് ചെയ്തു
നമ്മുടെ സോഷ്യല്‍ സെടപ് അറിയാവുന്ന ഞാന്‍ അത് അത്ര ശരിയാവില്ല തിരുവനന്തപുരത്ത് ഹേഡോഫീഫില്‍ പരാതി തരാനാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കി. എങ്കില്‍ നാളെ പന്ത്രണ്ട് മണിക്ക് വന്ന് ഡിറെക്ടറെ കണ്ടോളൂ അനുവാദം എടുത്തിട്ടുണ്ട് എന്ന് അറിയിച്ചു.

പിറ്റേ ദിവസം രാവിലെ വിദേശത്തെക്ക് തിരിച്ചു പോകുന്ന അനുജനെ എയര്‍പോര്‍ട്ടില്‍ കൊണ്ടുചെന്നാക്കിയതിനു ശേഷം തിരുവനന്തപുരം വികാസ് ബസ് ഡിപ്പോയുടെ എതിര്‍വശത്തുള്ള വിജിലെന്‍സിന്റെ ഹേഡോഫീസിലേക്ക് ഞാന്‍ കാര്‍ തിരിച്ചു. എകദേശം പന്ത്രണ്ട് മണിയായിട്ടുണ്ടാവും ,ഞാന്‍ വിജിലെന്‍സ് ഓഫീസിന്റെ മുമ്പിലെത്തി കാറില്‍ ബെറ്റിയെയും കുട്ടികളോടും കാത്തിരിക്കാന്‍ പറഞ്ഞതിനു ശേഷം കേരളാ വിജിലെന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ബോഡ് ലക്ഷ്യമാക്കി നടന്നു .
ഓഫീസും പരിസരവും കണ്ടപ്പോള്‍ പൊതുജനങ്ങള്‍ക്ക് കയറാന്‍ കഴിയുന്ന ഓഫീസാണോ ഇതെന്ന് സംശയിച്ചു, കാരണം സാധാരണ സര്‍ക്കാര്‍ ഓഫീസിനെ അപേക്ഷിച്ച് ഓഫീസും പരിസരവും തീരെ വിജനം. റിസെപ്ഷനില്‍ യൂണിഫോമിലുള്ള പോലീസ് ഓഫീസേഴ്സ്,
എന്താ കാര്യം എന്നന്വേഷിച്ച അവരോട് പറഞ്ഞു എനിക്ക് വിജിലന്‍സ് ഡിറെക്ടറെ നേരിട്ട് കാണണം അപോയിന്റ്മെന്റ് ഉണ്ട് .
അപോയിന്റ്മെന്റിലൊന്നും ഒരു കാര്യവും ഇല്ല, സാര്‍ ഫ്രീയാണെങ്കില്‍ മാത്രമേ കാണാന്‍ കഴിയൂ. ഞാന്‍ ഒന്നു നോക്കട്ടെയെന്ന് പറഞ്ഞു എന്റെ പേരും വിലാസവും കുറിച്ചുകൊണ്ട് ഒരു ഓഫീസെര്‍ മുകളിലെ നിലയിലേക്ക് പടികയറിപ്പോയി, തികച്ചും നിശബ്ദമായ ആ അന്തരീക്ഷത്തില്‍ ആ ഓഫീസറുടെ കാല്‍ വെയ്പ്പുകളുടെ ശബ്ദം മാത്രം സാവധാനം അകന്നുപോകുന്നത് കേള്‍ക്കാമായിരുന്നു. മുമ്പില്‍ കിടന്ന കസേരയില്‍ ഒന്നില്‍ ഇരുപ്പുറപ്പിച്ച എന്റെ മനസ്സില്‍ അനാവശ്യമായ ഒരു ഉത്കണ്ട കടന്നുവന്നു. ഇനി ഒരുപക്ഷേ ഡിറെക്ടര്‍ ബിസിയാണെങ്കില്‍ ‍? അദ്ദേഹം കാണാന്‍ അനുവദിച്ചില്ലെങ്കില്‍, വെറുതെ തിരിച്ചുപോകേണ്ടിവരുമോ? അങ്ങനെയായാലും കൊല്ലത്തെ ലോകല്‍ വിജിലെന്‍സ് ഓഫീസില്‍ പരാതി കൊടുക്കില്ല എന്ന് മനസ്സില്‍ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ അധികം താമസിയാതെ എന്റെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ട് ആ കാല്‍‌വെയ്പ് ശബ്ദം സ്റ്റെയര്‍കേസുകളിറങ്ങി വരുന്നത് കേട്ടുതുടങ്ങി.
എന്റെ അടുത്തെത്തി ആ പോലീസ് ഓഫീസെര്‍ അറിയിച്ചു,
“രണ്ടാം നില, ലെഫ്ടില്‍ ആദ്യത്തെ റൂം സിബിസാര്‍ വെയിറ്റ് ചെയ്യുന്നു വേഗം ചെന്നോളൂ.”
-താങ്ക് യൂ.
അയാള്‍ ഇറങ്ങിവന്ന സ്ടെപുകള്‍ ലക്ഷ്യമാക്കി ഞാന്‍ മുകളിലേക്ക് കയറിപ്പോയി.
മുകളിലെ കോറിഡോറില്‍ മറ്റൊരു പോലീസ് ഓഫീസെര്‍ കാത്ത് നിന്നിരുന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ച ഡോറിനു മുകളില്‍ സിബി മാത്യൂസ് ഐപി എസ് എന്ന് എഴുതിയിരുന്നത് വായിച്ചതോടൊപ്പം ഞാന്‍ ആ വാതിലില്‍ മൃദുവായി മുട്ടി . അകത്ത് നിന്ന് പ്രതികര
ണം ഒന്നുമുണ്ടായില്ലെങ്കിലും കയറിക്കോളൂ എന്ന് ഇടനാഴിയില്‍ നിന്ന പോലീസ് ഓഫീസെര്‍ അറിയിച്ചതനുസരിച്ച് ഞാന്‍ അകത്ത് കയറി.

മുന്നില്‍ അനേകം തവണ ടെലിവിഷനിലും പത്രങ്ങളിലും കണ്ട അതേമുഖം, ധീരതയുടെ , സത്യ സന്ധതയുടെ പര്യായമായ, എന്നെപോലെ നൂറുക്കണക്കിനു ചെറുപ്പക്കാരുടെ പ്രചോദനം ആയ സിബി മാത്യൂസ് ഐ പി എസ്. എന്റെ ഉള്ളില്‍ അദ്ദേഹം അന്വേഷിച്ച് തെളിയിച്ച കരിക്കന്‍ വില്ല കൊലക്കേസ് മുതല്‍ മണിച്ചന്റെ മദ്യദുരന്തം വരെയുള്ള കേസുകള്‍ ഒന്നൊന്നായി മിന്നിമറഞ്ഞു. വളരെ സമര്‍ത്ഥനായ ഒരു പോലീസ് ഓഫീസറോടാണ് സംസാരിക്കാന്‍ പോകുന്നതെന്ന ചിന്തയില്‍ ഞാന്‍ അല്പം മുന്‍‌കരുതല്‍ എടുത്തു, പ്രത്യേകിച്ച് അദ്ദേഹം എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് ഒരു ഉദ്ദേശവും ഇല്ലാത്ത സാഹചര്യത്തില്‍. പക്ഷേ അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ ഹൃദ്യമായിരുന്നു.ഒരു പോലീസ് മുഖത്തെക്കാള്‍ അദ്ദേഹത്തിനു ചേരുന്നത് ഒരു കോളേജ് പ്രിന്‍സിപലിന്റെ മുഖമായിരിക്കും എന്നാണ് എനിക്ക് അപ്പോള്‍ തോന്നിയത്. ഒരു സാധാരണ മനുഷ്യന്‍! കേരളാപോലീസിലെ ഒരു സാദാ കോണ്‍സ്റ്റബിളില്‍ പോലും കാണാന്‍ കഴിയാത്ത സൌമ്യത.

ഇരിക്കൂ, എന്താ കാര്യം?
നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് , അദ്ദേഹത്തെ ഒന്നഭിനന്ദിച്ചു ഞാന്‍ സംഭാഷണം തുടങ്ങിവച്ചു, പ്രത്യേകിച്ച് അദ്ദേഹം കേരളത്തിലെ അത്മഹത്യയുടെ കാരണങ്ങളെപറ്റി റിസേര്‍ച്ച് ചെയ്ത് പി എച്ച് ഡി എടുത്തിരുന്ന സമയവും ആയിരുന്നു. അതിനെപറ്റിയും സൂചിപ്പിച്ചു.
താങ്കളെപോലെയുള്ള ധീരരായ പോലീസ് ഓഫീസേഴ്സില്‍ നിന്ന് ഞങ്ങളെ പോലെയുള്ള യുവാക്കള്‍ക്ക് ഏറെ പഠിക്കാനുണ്ടെന്ന് പറഞ്ഞു. സാറിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത് ഒരു ഭാഗ്യമായെന്ന് കൂട്ടിച്ചേര്‍ത്തു.

അതൊന്നും സാരമില്ല, തന്നെപ്പോലെയുള്ള യുവാക്കള്‍ അഴിമതിയ്കെതിരെ മുന്നോട്ട് വരുന്നത് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഇങ്ങെനെയുള്ളവര്‍ ഏറെയുണ്ടായാല്‍ നാട്ടില്‍ അഴിമതി തീരെകുറയുമെന്നും ഉറപ്പു നല്‍കി. തുടര്‍ന്ന് എന്റെ പരാതി ‍കഴിയുന്നതും ചുരുക്കി വേഗത്തില്‍ അറിയിക്കുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്നതോടൊപ്പം ഒരു കുഞ്ഞു നോട്ട്പാഡില്‍ എന്തൊക്കെയോ അദ്ദേഹം ചെറുതായി നോട്ട് ചെയ്തിരുന്നു.
ഞാന്‍ എല്ലാംവിശദീകരിച്ചു, കൂട്ടത്തില്‍ കേട്ട പീഡനശ്രമങ്ങളും അതേ ആയുധം എന്നോട് പ്രയോഗിക്കാന്‍ അവര്‍ ശ്രമിച്ചേക്കും എന്ന എന്റെ ആശങ്കയും ഞാന്‍ മറച്ചു വെച്ചില്ല അത് കേട്ടിട്ട് ഒന്നു ചിരിച്ചിട്ട് അദ്ദേഹം എന്നോട് ചോദിച്ചു : തനിക്ക് ഇപ്പോ കൊല്ലത്ത് പോകാമോ?
ഞാന്‍: ഉവ്വ് .
‘ഓകെ , ഇതെനിക്ക് വിട്ടേക്കൂ, തനിക്ക് ഫ്യൂച്ചറില്‍ ഒരു പ്രശ്നവും ഉണ്ടാവാത്ത രീതിയില്‍ നമുക്ക് ഇത് ഹാന്‍ഡില്‍ ചെയ്യാം’ .
അതിനു ശേഷം ഫോണ്‍ എടുത്ത് അദ്ദേഹം ആര്‍ക്കോ വിളിച്ചു
‘ജയശാന്തിലാലിനെ കണക്ട് ചെയ്യൂ,’
......................................................
‘ജയ ശാന്തിലാല്‍ ഞാന്‍ ഒരാളെ അങ്ങോട്ട് അയക്കുന്നു, ആള്‍ ഉച്ചകഴിയുമ്പോഴെക്കും അവിടെ വരും മാന്യമായി കാര്യങ്ങള്‍ ചെയ്യുക. ഇടക്ക് എനിക്കൊന്നു വിളിച്ച് പറയണം’ ഫോണ്‍ ഡിസ്കണക്ട് ചെയ്തിട്ട് എന്നോട്: സാജന്‍, വളരെ സീരിയസായ ഒരു കാര്യം, ഇത് ഞാനും ജയശാന്തിലാലും, അല്ലാതെ ഇനി ഒരാളോടും പറയരുത്, ഇവിടെ ഈ ഓഫീസിലോ കൊല്ലത്തെ ഓഫീസിലോ മറ്റ് എതെങ്കിലും ഓഫീസേഴ്സ് ചോദിച്ചാലും ഒന്നും പറയേണ്ടതില്ല, ഞാന്‍ അയച്ചുവെന്ന് മാത്രം പറയുക, ഡിവൈ എസ് പി വെയിട് ചെയ്യൂന്നുണ്ടാവും ഇനി സമയം കളയണ്ട, വേഗം പൊയ്ക്കോളൂ, കൂടാതെ എന്തെങ്കിലും പ്രയാസം എവിടെ നിന്നായാലും ധൈര്യമായി എന്നെ വിളിച്ചു അറിയിച്ചോളൂ’.

തുടര്‍ന്ന് ഒരു കുഞ്ഞുഷീറ്റില്‍ ഡി വൈ എസ് പിയുടെ ഓഫീസിന്റെ വിലാസവും ടെലഫോണ്‍ നമ്പറും മൊബൈല്‍ നമ്പറും കുറിച്ചു നല്‍കി. സന്തോഷത്തോടെ ഹസ്തദാനം ചെയ്ത് എന്നെ അദ്ദേഹം യാത്രയാക്കി. എന്റെ ജീവിതത്തില്‍ ഒരു വേറിട്ട അനുഭവമായിരുന്നു , കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഒരു പോലീസ് ഓഫീസറുടെ കൂടെ ഇരുപത് മിനിട്ട് ചെലവഴിച്ചപ്പോള്‍ എനിക്കുണ്ടായത്. അതോട് എന്റെ ആത്മവിശ്വാസം പതിന്‍‌മടങ്ങ് വര്‍ദ്ധിച്ചു. സന്തോഷത്തോടെ എന്‍ എച്ചില്‍ കൂടെ കൊല്ലത്തേക്ക് ഡ്രൈവ് ചെയ്തു. വിശപ്പിന്റെവിളി അധികമായപ്പോള്‍ ബെറ്റിയും കുട്ടികളും എന്തെങ്കിലും കഴിച്ചിട്ട് യാത്ര തുടരാം എന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുവെന്നോര്‍ത്തപ്പോള്‍ കൊല്ലത്ത് ചെന്ന് കഴിക്കാമെന്ന് കരുതി, കഴക്കൂട്ടം ആയപ്പോഴേക്കും രാവിലെ മുതലുള്ള യാത്രയുടെ ക്ഷീണവും വിശപ്പും മൂലം ഇനി സംഗതി പന്തിയല്ല എന്ന് തോന്നി, ഇടത് ഭാഗത്തുള്ള അല്‍ സാജ് എന്ന ഹോട്ടലിലെ പാര്‍ക്കിങ്ങ് ലോട്ടിലെക്ക് വണ്ടി വിട്ടു. ആദ്യമായി ആയിരുന്നു ആ ഹോടെലില്‍ ആഹാരം കഴിക്കാന്‍ കയറുന്നത്, മുകളിലെ റെസ്റ്ററന്റില്‍ ബുഫെ ലഞ്ച് ഉണ്ടാവും അതായിരിക്കും നല്ലതെന്ന് സെക്യൂരിടി സജസ്റ്റ് ചെയ്തത് അനുസരിച്ച് സ്ടെപുകള്‍ കയറി മുകളിലെത്തി, (അതിന്റെ കൂടെ ഒരുകാര്യം എഴുതേണ്ടത് നല്ലതാണെന്ന് തോന്നുന്നതിനാല്‍ കുറിക്കട്ടെ, നൂറു രൂപയാണെന്ന് തോന്നുന്നു ഒരാള്‍ക്ക്, ഭക്ഷണത്തിനു ചാര്‍ജ് പക്ഷേ വളരെ വൃത്തിയുള്ളതും രുചികരവും ആയിരുന്നു അവിടെ നിന്നും കഴിച്ച ഭക്ഷണം, തൃപ്തികരമായി ആഹാരം കഴിച്ച നാട്ടിലെ അപൂര്‍വം റെസ്റ്ററണ്ടിലൊന്നായിരുന്നു കഴക്കൂട്ടത്തെ അല്‍‌സാജ്!)

ഭക്ഷണത്തിനു ശേഷം മൂന്നര മണിയോടെ കൊല്ലത്തെത്തി, സിബിമാത്യൂസാര്‍ കുറിച്ചുതന്നതിനാല്‍ വിജിലന്‍സിന്റെ കൊല്ലം ഓഫീസ് കണ്ടുപിടിക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. നേരേ ആ ഓഫീസിന്റെ ചെറിയ പാര്‍ക്കിങ്ങ് സ്പേസില്‍ കാറിട്ടിട്ട് ഓഫീസില്‍ ചെന്നു, മുഖവരയ്ക്കൊന്നും സമയം കളയേണ്ടി വന്നില്ല ഒരു ഓഫീസെര്‍ നേരേ ഡിവൈ എസ് പിയുടെ മുറി ചൂണ്ടിക്കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു,
“സാര്‍ പറഞ്ഞിട്ടുണ്ട് താന്‍ വരുമെന്ന് ,നേരേ ചെന്നോളൂ.”
താങ്ക്യൂ സര്‍ !
അങ്ങനെ ഡി വൈ എസ് പി ജയശാന്തിലാലിന്റെ മുറിയില്‍ ഞാന്‍ എത്തി,
ഇരിക്കൂ, അദ്ദേഹം ആവശ്യപ്പെട്ടു.
സംസാരിക്കാന്‍ തുടങ്ങിയ എന്നെ കൈകൊണ്ട് അദ്ദേഹം വിലക്കിയിട്ട് ഒരു പോലീസ് കോണ്‍സ്റ്റബിളിനെ വിളിച്ചു പറഞ്ഞു: എടെ ആ ഡോറുകള്‍ ഒക്കെ നന്നായി വലിച്ചടച്ചേക്കൂ, തല്‍ക്കാലം ആരും ഇങ്ങോട്ട് വരണ്ട.
കോണ്‍സ്ടബിള്‍ ഡോറുകളൊക്കെ ഭംഗിയായി അടച്ചതിനു ശേഷം അദ്ദേഹം കുശലപ്രശ്നങ്ങള്‍ ആരംഭിച്ചു. പരാതി പറയാന്‍ തുടങ്ങിയപ്പോള്‍ വളരെ ശബ്ദം താഴ്തി എന്നോട് പറഞ്ഞു. ഈ ഭിത്തികള്‍ക്ക് പോലും കാതുകളുണ്ട് അതുകൊണ്ട് നമ്മള്‍ വളരെ സൂക്ഷിക്കണം ഈ കേസിന്റെ കാര്യങ്ങള്‍ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

വിഷയത്തിന്റെ സീരിയസ് മനസിലാക്കിയ ഞാന്‍ വള്ളിപുള്ളി തെറ്റാതെ നടന്ന സംഭവങ്ങള്‍ ഓരോന്നും വിശദീകരിച്ചു ഏകദേശം പത്തോളം പേജുകളില്‍ അദ്ദേഹം അതെഴുതിയെടുത്തു. അത് കണ്ടിട്ട് ഞാന്‍ ചോദിച്ചു സര്‍, ഇതെഴുതാന്‍ ഇവിടെയാരും ഇല്ലേ? അതിനുള്ള മറുപടി രസാവാഹമായിരുന്നു. ഇതിനു ഞാന്‍ ആരെയെങ്കിലും സഹായത്തിനു വിളിച്ചാല്‍ പിന്നെ ഇതെഴുതിയിട്ട് ഒരുകാര്യവും ഇല്ല. അത്ര ശക്തമായിരിക്കും താന്‍ പറയുന്ന ആളുകളുടെ നെട് വര്‍ക്കിങ് സംവിധാനം.
അത്രയും കേട്ടതോടെ എനിക്ക് അല്പം ഭയം ഉണ്ടാവാതെയിരുന്നില്ല. പക്ഷേ എനിക്ക് നല്ലതുപോലെ ആത്മവിശ്വാസം തരുന്ന പ്രവര്‍ത്തികളും വാക്കുകളും ആയിരുന്നു അദ്ദേഹത്തില്‍ നിന്നുണ്ടായത്. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ , പോലീസില്‍ ചേര്‍ന്നത് മുതല്‍ ഡിവൈ എസ് പി ആയത് വരെയുള്ള സംഭവങ്ങള്‍ ഒക്കെ വിവരിച്ചുതന്ന അദ്ദേഹം ആരുടെയും പേരെടുത്ത് പറയാതെ ചില അഴിമതികഥകളും പരാമര്‍ശിച്ചു. സിബിമാത്യൂസ് സാറിനു തികച്ചും ചേരുന്ന ഒരു പോലീസ് ഓഫീസെര്‍ ആണ് അദ്ദേഹം എന്ന് ചുരുക്കം സമയം കൊണ്ട് എനിക്ക് മനസ്സിലായി.
അങ്ങനെ അഞ്ച് മണിയായപ്പോഴേക്കും പേപ്പറില്‍ എല്ലാം എഴുതിയെടുത്തതിനു ശേഷം അല്പ നേരം എങ്ങനെ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യണമെന്ന് ഏക്സ്പേര്‍ട്ടായ ഒരു പോലീസ് ഓഫീസെറെ വിളിച്ചു വരുത്തി പ്രാക്റ്റീസ് ചെയ്യിച്ചു. സ്ത്രീയായത്കൊണ്ടുള്ള പര്‍മിതികളായായിരുന്നു ഏറ്റവും കുഴക്കുന്ന പ്രശ്നം, സംഭവം വിജയിക്കാനുള്ള സാധ്യത 50% മാത്രമേയുള്ളൂ, കാര്യങ്ങള്‍ ഉദ്ദേശിച്ചത് പോലെ നടന്നില്ലെങ്കില്‍ ആകെ പ്രശ്നമാവും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും നാറും , ചെലപ്പോ അതിന്റെ പേരില്‍ തല്ലും കിട്ടിയേക്കാം ബോണസ് ആയി ഒരു പീഡനശ്രമത്തിനു കോടതിയിലും കയറേണ്ടി വന്നേക്കാം മൊത്തം ആലോചിച്ച് എനിക്കാകെ ടെന്‍ഷനായി .

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയാവുമ്പോഴേക്കും എത്തിയാല്‍ മതി അന്ന് ഒരു ഫൈനല്‍ പ്രാക്ടീസ് ചെയ്യാം നാലു മണിയോടെ ഇവിടെ നിന്ന് പുറപ്പെടാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ പിരിഞ്ഞു. അവസാനം കുറെയധികം പോലീസോഫീസേഴ്സ് ആ റൂമില്‍ വന്നിരുന്നുവെങ്കിലും പ്രതി എന്ന് മാത്രം പറഞ്ഞ് എല്ലാവരേയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഞങ്ങള്‍ രണ്ടാളും ശ്രമിച്ചിരുന്നു.
പോരുന്നതിനു മുമ്പ് ഒരിക്കല്‍ കൂടെ പറഞ്ഞതെല്ലാം ഓര്‍മയില്‍ ഇരിക്കട്ടെ അടുത്ത സുഹൃത്തുക്കളോട് പോലും കേസിന്റെ കാര്യങ്ങളൊന്നും സംസാരിക്കരുതെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ തന്ന് അദ്ദേഹം എന്നെ യാത്രയാക്കി.
(ഇത് ഇവിടെയും അവസാനിക്കുന്ന ലക്ഷണം കാണുന്നില്ല, സത്യമായിട്ടും അടുത്ത ഭാഗത്തോടെ തീര്‍ത്തേക്കാം )


30 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

very good

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സിബിഐ സാജന്‍ സാമുവേല്‍ അയ്യര്‍, “നേരിട്ട് വിഷയത്തിലേക്ക് കടക്കുന്നതിനു മുമ്പ് , അദ്ദേഹത്തെ ഒന്നഭിനന്ദിച്ചു ”-- ഈ പിയേര്‍സ് മാത്രം ദഹിച്ചില്ല...

ആഷ | Asha said...

ഒന്നെഴുതി തീർക്കെന്റെ മാഷേ.
ഇതിപ്പോ വീണ്ടും തുടരൻ :(

Pongummoodan said...

nannayi :)

Shaf said...

ippozhaa kandath
randu ottayiripinu vayichu
enna aduthath..

കനല്‍ said...

കൊള്ളാം സബാഷ്

[ nardnahc hsemus ] said...

യെന്തരണ്ണാ.. സീരിയലാണാ??
:)

സാജന്‍,നന്നായി വിവരിയ്ക്കുന്നുണ്ട്..
വിഷയത്തിന്റെ ഗൌ‍രവം ശരിയ്ക്കും അനുഭവിപ്പിയ്ക്കാനാവുന്നുണ്ട്...

അണ്ണാ, അടൂത്തതോണ്ട് തീര്‍ക്കണേ...
:)

അനില്‍@ബ്ലോഗ് // anil said...

ടെന്‍ഷനായല്ലോ,
ശരിക്കും ടെന്‍ഷന്‍.

വേണു venu said...

സാജന്‍, ജിജ്ഞാസ നിലനിര്ത്തുന്നു. നല്ല വിവരണം. ബാക്കിക്കായി.:)

പി.സി. പ്രദീപ്‌ said...

ഇതും കൂടി വായിച്ചപ്പോള്‍ എനിക്ക് സാജനോട് കുറച്ചു മതിപ്പ് ഒക്കെ ഉണ്ടായി തുടങ്ങി.ബാക്കിയൂടെ പോരട്ടേ:)

കാളിയമ്പി said...

ഇതൊട്ടും ശരിയല്ല.ഇതൊരുമാതിരി മനോരമാ സ്റ്റയില്‍ തുടരന്‍ ക്ലൈമാക്സ്.
ശരിയ്ക്കും പറയുവാണ്‍..ഞാന്‍ സിഡ്നിയില്‍ പ്ലേന്‍ പിടിച്ച് വന്ന് കേള്‍ക്കാന്‍ തോന്നുന്ന തരം എഴുത്ത്. പെട്ടെന്ന് അടുത്ത ഭാഗം..നാളേത്തന്നെ പോസ്റ്റ് ചെയ്യുക.

മയൂര said...

ആകാംഷായോടെ അടുത്ത ഭാഗത്തിനായ് കാത്തിരിയ്ക്കുന്നൂ...:)

ഓ.ടോ. ഇവിടെ എഫ്.ബി.ഐയിൽ വേകൻസി ഉണ്ടൊന്നു തിരക്കണോ;)

ശ്രീ said...

സാജന്‍ ചേട്ടാ...
പോസ്റ്റിന്റെ വലുപ്പം കാരണം സാവധാനം നോക്കാമെന്നാണ് കരുതിയതെങ്കിലും ആകാംക്ഷ അടക്കാന്‍ വയ്യാത്തതു കൊണ്ട് ഒറ്റയടിയ്ക്ക് വായിച്ചു തീര്‍ത്തു.

ബാക്കി കൂടെ വേഗം എഴുതണേ... ഈ പോസ്റ്റ് (സീരീസ്) എല്ലാവര്‍ക്കും മാതൃക ആക്കാവുന്ന ഒന്നായിരിയ്ക്കുമല്ലോ. ഒരു റെഫറന്‍സ് :)

തോന്ന്യാസി said...

ടെന്‍ഷനടിപ്പിക്കല്ലേസ്റ്റാ......

പെട്ടന്ന് ബാക്കി പറയൂ......

Mr. K# said...

വിവരണം സൂപ്പര്‍.

krish | കൃഷ് said...

സാജാ, വളരെനാളായല്ലോ കണ്ടിട്ട്.

രണ്ട് ഭാഗവും വായിച്ചു.
ഒരു ഡിറ്റക്ടീവ് നോവല്‍ പ്രതീതി.

ബാക്കി പോരട്ടെ.

Kiranz..!! said...

(ഉമ്മർ സ്റ്റൈലിൽ) സാജപ്പാ,ഞാനൊരു വികാരജീവിയാണ്,വിജിലൻസിനെപ്പിടിച്ചുതരാം, സെക്രട്ടറിയെപ്പിടിച്ചു തരാം എന്നൊക്കെപ്പറഞ്ഞു ടെൻഷനടിപ്പിക്കാതെ മുഴുവൻ എഴുതിത്തീർക്കടാപ്പാ..!

അല്ലേൽ ജോൺ ജോണി ജനാർദ്ദനൻ ടട ടണ്ടം ടണ്ടം ണ്ടായ് എന്നുള്ള പാട്ട് പാടി പ്യാടിപ്പിച്ചുകളേം കേട്ടല്ല് :)

Kiranz..!! said...

പട്ടാഴിപ്പഞ്ചായത്തിൽ നടന്നയീസംഭവം ഒരു വാർത്തയായി പത്രത്തിൽ വന്നിരുന്നോയെന്നു വർണ്ണ്യത്തിലാശങ്കയ്..!

മുൻപത്തെ കമന്റിലെ പാട്ടിൽ അല്‍പ്പം മാറ്റമുണ്ട്..ജോൺ ജാഫർ ജനാർദ്ദനൻ ടട ടണ്ടം ടണ്ടം ണ്ടായ് എന്നു മാറ്റി വായിക്കാനപേക്ഷ..!

മാണിക്യം said...

ഇതു ഇവിടെ തീരീല്ലേ ഈശ്വരാ
വലിപ്പം സാരമില്ലാ
ഇനി മുഴുവനും കൂടെ ഇട്ടാല്‍ മതി
കാത്തിരുപ്പ് ദുസ്സഹം

ഷിജു said...

ഹയ്യോ അച്ചായോ
ഇതു എന്നാ പരിപാടിയാ കാണിച്ചത്???
എങ്ങനാ പണികൊടുത്തത് എന്ന് ആകാംക്ഷയോടെ ഇരുന്നപ്പഴാ ഇങ്ങ്നെ. എന്താ‍ായാലും വേഗം വേണേ......

ശ്രീവല്ലഭന്‍. said...

ശരിക്കും ടെന്‍ഷന്‍.:-)

ശ്രീവല്ലഭന്‍. said...

ശരിക്കും ടെന്‍ഷന്‍.:-)

സാജന്‍| SAJAN said...

ഏറെ നാളുകള്‍ക്ക് ശേഷം , ബ്ലോഗില്‍ എഴുതിയ ഈ പോസ്റ്റുകള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട് !
കമന്റെഴുതിയ എല്ലാവര്‍ക്കും നന്ദിയുമുണ്ട്:)

അനൂപ്, നന്ദി:)

ചാത്താ ഇപ്പോഴേ ദഹിച്ചില്ലെങ്കില്‍, ബാക്കിയും കൂടെ വായിച്ചു കഴിയുമ്പോ ഈക്കണക്കിനെന്തുപറയും?

ആഷെ, തീര്‍ക്കണമെന്ന് വിചാരിച്ച് തുടങ്ങിയതാ, പക്ഷേ എഴുതിയിട്ട് തീരണ്ടേ? അടുത്തതില്‍ തീര്‍ന്നിരിക്കും:)

ഹരി, ആദ്യമായിട്ടാണല്ലേ ഇതുവഴി നന്ദി:)

ഷാഫ് :)

കനല്‍:)

സുമേഷ്, ആഷയോട് പറഞ്ഞത് തന്നെ, അടുത്ത ഭാഗം തീര്‍ത്തേക്കാമേ:)

അനില്‍ വായിച്ചതിനും കമന്റിനും നന്ദി:)

വേണുച്ചേട്ടാ, നന്ദീണ്ട്:)

പി സി ചേട്ടോ, അത് അത്ര ശരിയായില്ല കേട്ടോനേരത്തെ അത്ര മതിപ്പില്ലായിരുന്നില്ല എന്നല്ലേ അപ്പോ അര്‍ത്ഥം? ഓ മാന്‍, (ഇല്‍)എല്ലാരും സൌഖ്യമായി ഇരിക്കുന്നോ?

അംബിയേ, സുഖമാണോ? കുറെനാളായല്ലൊ കണ്ടിട്ട്, പോസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ത്തേക്കാം, ചുമ്മാ പ്ലേന് കാശ് കളയണ്ട:)

മയൂര, താങ്ക്യൂ:) എഫ് ബി ഐയിലൊന്നും വേണ്ട, അവിടെ അമേരിക്കയില്‍ നിങ്ങളുടെ പഞ്ചായത്തില്‍ സെക്രട്ടറി പോസ്റ്റില്‍ ഒഴിവാവുണ്ടോ എന്ന് നോക്കിയാല്‍ മതി:)

ശ്രീ നന്ദി, എന്റെ അനുഭവം പറയുകയാണെങ്കില്‍ വലിയ റിസ്കാണ് ഇത്തരം പരിപാടിക്ക് ഇറങ്ങിപുറപ്പെടുന്നത്, റിസ്ക് വളരെയധികമാണ് എവിടെയെങ്കിലും പിഴച്ചാല്‍ മാനനഷ്ടം ,ധന നഷ്ടം ശരീരത്തിനു ക്ഷതം ഒക്കെയുണ്ടാവാന്‍ സാധ്യത വളരെയധികം:)

തോന്ന്യാസി, ഞായറാഴ്ച പോസ്റ്റാം അവസാന ഭാഗം:)

കുതിരവട്ടന്‍ താങ്ക്യൂ:)

ക്രിഷ് ചേട്ടാ, മടിക്ക് മാത്രമേയുള്ളൂ ഒരു മടിയുമില്ലാത്തത്, അതാണ് മുങ്ങി നടക്കുന്നത്:) അടുത്തത് മിക്കവാറും നാളെ ഇടാം:)

കിരണ്‍സ്, അതെ എല്ലാ പത്രത്തിലും വന്നിരുന്നു, ആ പാട്ട് ഉമ്മറാണോ പാടിയത്?
അല്ലെന്നാണ് എനിക്ക് തോന്നുന്നത്:)
എന്തായാലും അധികം ടെന്‍ഷണ്ടിക്കേണ്ടി വരില്ല എനിക്ക് ഒരു രണ്ട് ദിവസം അതിനുള്ളില്‍ തീര്‍ത്തേക്കാം സര്‍:)

മാണിക്യം സ്വാഗതം , വായിച്ചതിനും കമന്റിയതിനുംനന്ദി!
പെട്ടെന്ന് തീര്‍ത്തേക്കാം:)

ഷിജു ഒരു രണ്ട് ദിവസം,അതിനുള്ളീല്‍ എഴുതി തീര്‍ക്കും പകുതിയായിട്ടുണ്ട് (ആ ദുബായ് ക്കാരനെ ഇതുവഴി കണ്ടില്ലാലോ?)

ശ്രീവല്ലഭന്‍‌ജി, നന്ദി, വായനയ്ക്കും കമന്റിനും:)

G.MANU said...

ടെന്‍ഷനോടെയാണ് വായിച്ചത്.. ബാക്കി ഭാഗം ഉടനെ പ്ലീസ്..

ഒപ്പം ഓണാശംസകളും

മറ്റൊരാള്‍ | GG said...

ഒത്തിരിനാളുകളായി താങ്കളെ ഈ വഴിക്ക് കണ്ടിട്ട്. എന്തായാലും ആദ്യഭാഗം ആദ്യം വായിക്കട്ടെ. എന്നിട്ട് ബാക്കി കാര്യം.


സസ്നേഹം, ജിജി

Appu Adyakshari said...

സാജാ,
വിശദമായി മൂന്നോ നാലോ ഭാഗമാക്കി എഴുതി തീര്‍ത്താല്‍ മതി. ഗുളിക രൂപത്തില്‍ എഴുതാനാണേല്‍ എന്തെളുപ്പമായിരുന്നു... !! അല്ല പിന്നെ. ഒരു പാരഗ്രാഫില്‍ തീര്‍ക്കാവുന്നതല്ലേ ഒള്ളായിരുന്നു ഒരു പത്ര വാര്‍ത്തപോലെ. അപ്പോഴും ഇതേ വായനക്കാര്‍ പറഞ്ഞേനെ അല്പം കൂടെ വിശദമാക്കാമായിരുന്നില്ലേ എന്ന്‍...

സാജന്‍ സ്വന്തം സ്റ്റൈലില്‍ തന്നെ എഴുതൂ.

Typist | എഴുത്തുകാരി said...

ഒറ്റയിരിപ്പിന് രണ്ടു ഭാഗവും വായിച്ചു തീര്‍ത്തു. എന്താവും എന്താവും എന്ന ആകാംക്ഷയിലങ്ങനെ വായിച്ചുപോകുമ്പോള്‍, ബാക്കി അടുത്ത പോസ്റ്റിലെന്നു്. ചതിയായിപ്പോയി. സത്യമായിട്ടും ആകാംക്ഷയുടെ മുള്‍‍മുനയിലാണ്.

മഴത്തുള്ളി said...

ഇവിടെ കമന്റാനൊന്നും സമയമില്ല. അത്രക്കുണ്ട് ആകാംക്ഷ. ഞാന്‍ അടുത്ത ഭാഗത്തേക്ക് വണ്ടിവിടുന്നു. ഈ പോസ്റ്റ് ഇന്നു കണ്ടതിനാല്‍ എല്ലാം ഒന്നിച്ചു കിട്ടിയല്ലോ :)

നിരക്ഷരൻ said...

ആകാക്ഷയ്ക്ക് കയ്യും കാലും വെച്ച പോസ്റ്റ് പോലുണ്ടല്ലോ ഇത്. ഇത്രയും താങ്ങാനൊന്നും എനിക്ക് വയ്യ. ഇതിലും സൌകര്യം വല്ല കുറ്റാന്വേഷണകഥയും വായിക്കുന്നതായിരുന്നു. അതില്‍ ഇത്രയൊന്നും സസ്പെന്‍സ്സില്ല. ഞാന്‍ ഓടുന്നു അടുത്ത പോസ്റ്റിലേക്ക്. അതിലെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍....സിബി മാത്യൂസ് സാറിന് അന്വേഷിക്കാന്‍ വേറൊരു കൊലപാതക കേസ് ചിലപ്പോള്‍ ഉണ്ടായെന്ന് വരും. പറഞ്ഞില്ലാന്ന് വേണ്ട :) :)

പിങ്കി said...

Ayyo aakmsha adakkaan vayya...

Priya G kku nandhi... :)

Waiting... :(